രക്ഷകന്‍



അലങ്കാരത്തിന്റെ ഞാത്തുകള്‍ക്ക് കീഴെ,
വാതില്പ്പാളികളില്‍
ചോരയുടെ കയ്യടയാളങ്ങള്‍
ശത്രു വാതില്ക്കലോളമെത്തി
തിരിച്ചുപോയിരിക്കുന്നു.




തെരുവിലെ ആരവങ്ങള്‍ അകന്നു.
അയല്‍വീട്ടിലെ നിലവിളികള്‍ നിലച്ചു. 
നോക്കാന്‍ ഭയമാണ്.


കുനിഞ്ഞിരുന്നു പുസ്തകം നിവര്‍ത്തി.


ജാതിയും മതവും ഒറ്റദിവസംകൊണ്ട്
തുടച്ചു നീക്കും.
കന്യകമാര്‍
ഏതു പാതിരാവിലും നിലാവുപോള്‍
നിര്‍ഭയമായി പുറത്തിറങ്ങും.
അന്യന്റെ ജീവനും സ്വത്തിനും
ഉപാധികളില്ലാത്ത സംരക്ഷ.
അപരന്റെ വാക്കുകള്‍ സംഗീതംപോലെ
ശ്രവിക്കാം.


ജ്വലിക്കുന്ന കണ്ണുകളും
ചുറ്റും പറക്കുന്ന വാളുമായി
രക്ഷകന്‍ വരും.
അതുവരെ പുറത്തിറങ്ങണ്ടാ

No comments: