മുള്ള്


തീര്‍ച്ചയുള്ളൊരു മുള്ള്

എന്റെ നെഞ്ചില്‍ വെച്ച് പോയവള്‍, നീ.
പട്ടട കത്തുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നു,
അതിന്റെ മൂര്‍ച്ച,

എന്റെ നോട്ടത്ത്തിലേക്ക്
സാക്ഷയിട്ട നിന്റെ
വിരല്‍പ്പാട്,
അസ്ത്രം പോലെ എന്റെ കരളിലുണ്ട്,
നാം പിരിഞ്ഞിടത്ത്.

ഇന്ന് ഞാന്‍ പറയില്ല,
തീവണ്ടി മുറിയില്‍ നീ എനിക്ക് തന്ന സമ്മാനം,
എന്റെ ധമനികളിലൂടെ പാഞ്ഞ വൈദ്യുതി സ്പര്‍ശം.
കളിവീടുകള്‍ അമര്‍ന്നു പോകുമ്പോള്‍
നാം ഞരക്കം കേട്ടിട്ടില്ലല്ലോ.

No comments: