നിഷേധി



കണ്ണുകള്‍
പിഴെതുടുക്കുംപോള്‍ അവന്‍ ചിരിക്കും;
എന്നിലെ ബലഹീനത
നീ ചൂഴ്ന്നെടുത്തെന്ന്..

നാവ് അരിഞ്ഞെടുക്കുമ്പോള്‍
അവന്‍ ആഹ്ലാദിക്കും;
എന്റെ ശത്രുവിന്റെ കഴുത്തറുത്തല്ലോ എന്ന്.

തൂക്കിലേറ്റുമ്പോള്‍
പുഞ്ചിരിക്കുന്ന മൌനം കൊണ്ട്
അവന്‍ വിളിച്ചുപറയും;
എന്നെ നീ ഉല്‍കൃഷ്ടനാക്കുന്നു എന്ന്.

അവനുമേല്‍ നിന്റെ പരാജയം
നീ രേഖപ്പെടുത്തുക
അവന്റെ ഉയിരെടുത്താണ്.

അതുകൊണ്ടാണ്
പറയുന്നത്
രക്തസാക്ഷി
ഉയിര്ത്തെഴുന്നെല്‍ക്കുകയല്ല,
മരിക്കുന്നേ ഇല്ല.

No comments: