അമ്മ



അമ്മേ,
ഞാനിപ്പോഴും
മഴയത്തിറങ്ങി നില്‍ക്കും

പനിപിടിക്കും.


ജ്വരക്കിടപ്പില്‍, തേളും, തെരട്ടയും
പെരുവിരല്‍ മണപ്പിക്കും കറുത്ത നായും വരും..

ഞാനിനിയും മഴയത്തിറങ്ങി നില്‍ക്കും..

മരണശേഷം
ഒരിക്കല്‍
മഴയായ് പെയ്യുമെന്ന്
അമ്മതന്നെയല്ലേ..പറഞ്ഞത്..?

ഏതു മഴയാണത്‌..

അമ്മേ, മഴക്കിപ്പോള്‍ ഒരു കുളിരുമില്ല..
അന്നത്തെപ്പോലെയല്ല..
വെറും മഴ..

അമ്മ എന്നാണു പെയ്യുന്നത്..?
ഞാന്‍ ഓരോ മഴയിലും അമ്മയെ കാത്തിരിക്കും..

No comments: